Wednesday, April 22, 2015

"ഒറ്റയാന്‍"

നളിനി:            മേലാസകലം ക്ഷതമേറ്റ ഒരു സ്ത്രീശരീരവും, തൊട്ടടുത്ത് കിടന്നിരുന്ന കീറിപ്പറഞ്ഞ വസ്ത്രങ്ങളും. അന്നു പുലര്‍ച്ചെ നടന്ന അതിക്രൂരമായ ബലാത്സംഗത്തിന്റെ ശേഷിപ്പുകളായിരുന്നു അവ. നഗ്നയായി കിടന്നിരുന്ന അവളുടെ വെളുത്ത മേനിയിലേക്ക് സൂര്യരശ്മികള്‍ പലകുറി എത്തി നോക്കി. പിന്നെയവ നാണിച്ച് തിരിച്ച് പോയി. ഇരുളിന്റെ മറ പിടിച്ചെത്തിയ അതിക്രൂരനും ക്ഷണിക്കപ്പെടാത്തവനുമായ അതിഥി തന്നില്‍ നിന്നുമപഹരിച്ച പാതിവ്രത്യത്തേക്കാള്‍ കൂടുതല്‍ അപ്പോള്‍ നളിനിയെ അലട്ടിയിരുന്നത് ബോധം മറയുന്നതിന് തൊട്ടു മുമ്പ് അത്യുച്ചത്തില്‍ മുഴങ്ങിക്കേട്ട തന്റെ ഭര്‍ത്താവിന്റെ ദീനരോദനത്തെക്കുറിച്ചുള്ള ചിന്തയാണ്. പല തവണ അവള്‍ കണ്ണുകള്‍ തുറക്കാനുള്ള ശ്രമം നടത്തി. ശരീരമാസകലം പടര്‍ന്നു കയറുന്ന വേദന കണ്ണുകളെ ഇറുക്കിയടപ്പിച്ചു. മണ്ണു തറയില്‍ കിടന്ന് ഞരങ്ങി. വളര്‍ത്തു കോഴികളിലൊരെണ്ണം ഇടയ്ക്കെപ്പോഴോ തുറന്നിട്ട വാതിലിലൂടെ അകത്തേക്ക് കയറി. നളിനിയുടെ പാദത്തിലും കൈത്തണ്ടയിലും ചെറുതായൊന്നു കൊത്തിയ ശേഷം അത് വന്ന വഴിയേ തിരിച്ചു പോയി.             ...
തുടര്‍ന്ന് വായിക്കുക...

Sunday, March 22, 2015

ഒരു മണ്‍ചട്ടിയും, അതിലിത്തിരി വെള്ളവും.

            'മേടത്തില്‍ മേടുരുകും' എന്ന പഴഞ്ചൊല്ലില്‍ കുറെയൊക്കെ സത്യമില്ലാതില്ല. അത്രയ്ക്കുണ്ട് വേനല്‍ച്ചൂട്. ഇനി താപനിലയും, സൂര്യാഘാതവും മറ്റും സംബന്ധിച്ച വാര്‍ത്തകള്‍ കൊണ്ട് പത്രത്താളുകള്‍ നിറയും. സൂര്യതാപത്തില്‍ നിന്നും രക്ഷ നേടാന്‍ ഫാനും എ.സിയും മുതല്‍ സണ്‍ പ്രൊട്ടക്ഷന്‍ ക്രീം വരെ വിപണിയില്‍ സുലഭമാണ്. നീര മുതല്‍ കോള വരെ വേണ്ടുവോളം ശീതളപാനീയങ്ങളും. ഇതെല്ലാം നമ്മള്‍ മനുഷ്യരുടെ കാര്യം. പക്ഷിമൃഗാദികള്‍ക്കുമില്ലേ ചൂടും ദാഹവുമെല്ലാം...? വരള്‍ച്ച മൂലം ഓരോ വര്‍ഷവും ലക്ഷക്കണക്കിന് പക്ഷികളും മൃഗങ്ങളും ചത്തൊടുങ്ങുന്നു എന്നാണ് പറയപ്പെടുന്നത്. ഒരിറ്റു ജലത്തിനു വേണ്ടി അവറ്റകള്‍ എത്രയോ ദൂരം സഞ്ചരിക്കുന്നു. ചൂടില്‍ നിന്നും രക്ഷ നേടാനും തൊണ്ടയൊന്നു നനയ്ക്കാനും അവറ്റകള്‍ക്ക് എന്താണൊരു മാര്‍ഗ്ഗം...? സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഈ ചിന്തയ്ക്ക് ചൂട് പിടിച്ചപ്പോഴാണ് ഒടുവിലൊരുപായം തോന്നിയത്. 'ഒരു മണ്‍ചട്ടിയും, അതിലിത്തിരി വെള്ളവും'                 പിന്നെ മടിച്ചു നിന്നില്ല....
തുടര്‍ന്ന് വായിക്കുക...

Monday, January 26, 2015

താത്ത!

                നീലം മുക്കി അലക്കിത്തേച്ച വെള്ള നിറമുള്ള പോളിയെസ്റ്റര്‍ മുണ്ടും ഷര്‍ട്ടും ധരിച്ചിരുന്ന, വെണ്‍ചാമരം പോലത്തെ മുടിയുള്ള, ചുണ്ടിലൊരു ഒരു ചെറു പുഞ്ചിരിയും കണ്ണിലൊരു കടലോളം ദുഃഖവും കാത്തു സൂക്ഷിച്ചിരുന്ന ആ കുറിയ മനുഷ്യനെ ഞങ്ങളെല്ലാം താത്തയെന്നാണ് വിളിച്ചിരുന്നത്. താത്ത കറുത്തിട്ടായിരുന്നു. കറുപ്പെന്നു വെച്ചാല്‍ എണ്ണക്കറുപ്പ്. താത്തയെന്ന വാക്കിന് തമിഴില്‍ മുത്തച്ഛനെന്നാണര്‍ത്ഥം. ഒരു പക്ഷേ മുരുകേശന്‍, പെരിയസാമി എന്നിങ്ങനെയുള്ള ദ്രാവിഡത്തനിമ തുളുമ്പി നില്‍ക്കുന്ന ഏതെങ്കിലുമൊരു പേരായിരുന്നിരിക്കാം അദ്ദേഹത്തിന്റേത്. പക്ഷേ ഞങ്ങളെല്ലാം വിളിക്കാനും അദ്ദേഹം കേള്‍ക്കാനും ഇഷ്ടപ്പെട്ടിരുന്നത് താത്തയെന്ന പേര് തന്നെയായിരുന്നു. ആ പേരുമായി അത്രയധികം ഇഴുകിച്ചേര്‍ന്നിരുന്നു ആ മനുഷ്യന്‍.              കോയമ്പത്തൂരില്‍ ഞാന്‍ പഠിച്ചിരുന്ന കോളേജിലെ ഹോസ്റ്റല്‍ മനേജരായിരുന്നു താത്ത. എഴുപതിനോടടുത്ത പ്രായത്തിലും പതിനേഴുകാരന്റെ ഊര്‍ജ്ജ്വസ്വലത അദ്ദേഹത്തിന്റെ...
തുടര്‍ന്ന് വായിക്കുക...

Sunday, January 18, 2015

കലോത്സവവും മെഴുകുതിരി സമരവും പിന്നെ ഞാനും...

              സംഭവം നടന്നത് പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ കാലത്ത് ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ്. തിരൂരില്‍ വച്ചായിരുന്നു ആ വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ കലോത്സവം. സംസ്കൃതം കവിതാരചനയും സമസ്യാപൂരണവുമായിരുന്നു എനിക്ക് പങ്കെടുക്കേണ്ടിയിരുന്ന ഇനങ്ങള്‍. തിരൂര്‍ ടൌണില്‍ നിന്നും കുറച്ചകലെയുള്ള ഒരു സ്കൂളായിരുന്നു സംസ്കൃതം രചനാമത്സരങ്ങള്‍ക്കുള്ള വേദിയായി നിശ്ചയിച്ചിരുന്നത്. രാത്രി എട്ട്‌ മണിക്കോ മറ്റോ ആയിരുന്നു മത്സരം തുടങ്ങേണ്ടിയിരുന്നത്. അച്ഛനുമുണ്ടായിരുന്നു എന്റെ കൂടെ. ഞങ്ങള്‍ സ്കൂള്‍ തേടിപ്പിടിച്ച് എത്തിയപ്പോള്‍ അവിടെ ഒരു മനുഷ്യന്റെ കുട്ടി പോലുമില്ല. സ്ഥലം മാറിപ്പോയോ എന്ന് ആദ്യം ശങ്കിച്ചു. സ്കൂളിനു മുന്നിലെ ഒരു പെട്ടിക്കടക്കാരനോട് ചോദിച്ച് വേദി അത് തന്നെയാണെന്ന് ഉറപ്പു വരുത്തുകയപ്പോഴാണ് ശ്വാസം നേരെ വീണത്. കുറച്ച് സമയം കൂടി കഴിഞ്ഞപ്പോള്‍ മത്സരാര്‍ത്ഥികള്‍ ഓരോരുത്തരായി എത്തിത്തുടങ്ങി. നേരമിരുട്ടിത്തുടങ്ങിയിരുന്നു. സ്കൂളില്‍ വെള്ളമോ വെളിച്ചമോ ഇല്ല. കലോത്സവത്തിന്റെ സംഘാടകരുടെ പൊടി പോലുമില്ല. മത്സരാര്‍ത്ഥികളും...
തുടര്‍ന്ന് വായിക്കുക...